Saturday, April 21, 2007

കുട്ടാണ്ണാ തന്നെ സമ്മതിക്കണം

കെരളത്തിലെ ക്യാമ്പസ്സ് ചരിത്രങ്ങളുടെ കൂട്ടത്തില്‍ വളരെ വലിയ പങ്കു വഹിച്ചിട്ടുള്ള ഒരു ക്യാമ്പസ്സ് ആണു്‌ കായംങ്കുളം എമ്.എസ്സ്.എം കോളേജ്ജ്.1992-94 കാലഘട്ടത്തില്‍ ഞാനും ആ കോളേജ്ജ് ക്യാമ്പസ്സിലെ ഒരു അംഗം ആയിരുന്നു. കേരള മന്ത്രിസഭയിലെ ഒരു അംഗം ആയിരുന്ന ശ്രീ പി.കെ. കുഞ്ഞു സാഹിബ്ബിന്റെ ഉടമസ്തയിലായിരുന്നു ആ കോളേജ്ജ്. കേരളത്തിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു സരസ്വതി ക്ഷേത്രം ആയിരുന്നു. ഈ കലാലയം. കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥി സംഘടനകല്‍ ഉള്ള ഒരു ക്യാമ്പസ്സ്. ഇത്രയൊക്കെ മഹിമകള്‍ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ അഡ്മിഷന്‍ ഇല്ലത്ത വിദ്യാര്‍ത്ഥികള്‍ വരുന്നതും ഇവിടെ തന്നെ.കുട്ടാണ്ണാ തന്നെ സമ്മതിക്കണം
അങ്ങനെ ഞാന്‍ കോളേജ്ജില്‍ പൊകാന്‍ തുടങ്ങി. കോളേജ്ജിലെ ആദ്യ കാലങ്ങളിലെ അനുഭവങ്ങള്‍ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാമായിരിക്കും എന്നണു്‌ എന്റെ വിശ്വാസം . ആദ്യ ദിവസം ക്ലാസ്സില്‍ ഇരിക്കുമ്പൊള്‍ നവാഗതര്‍ക്ക് സ്വാഗതമേകിക്കൊണ്ടു്‌ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ഒരു ജാഥ വരുന്നു. വളരെ ഇമ്പമുള്ള ഗാനങ്ങളും പാടിയുള്ള അവരുടെ ആ വരവു കണ്ടപ്പൊള്‍ ഞാനും അതിലെ ഒരു അംഗ മായിരുന്നെങ്കില്‍ എന്നു ഉള്ളില്‍ ഒരു കൊതി തൊന്നി.
കോളേജ്ജിലെ ഒരറ്റത്തു നിന്നു മറ്റൊരു അറ്റത്തേക്ക് വരുന്ന വിദ്യാര്‍ത്ഥിക്കൂട്ടത്തെ ഇമവെട്ടതെ ഞാന്‍ നോക്കിയിരുന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പൊള്‍ വളരെ പരിചയമുള്ള ഒരു വിദ്യാര്‍ത്ഥി നേതാവിന്റെ മുഖം. ഞാന്‍ പെട്ടന്നു എഴുന്നേറ്റ് ജനാലകള്‍ക്ക് അടുത്തെത്തി നോക്കി, ആദ്യം എനിക്ക് ഒരു വിശ്വസം തോന്നിയില്ല. വീടിന്റെ അടിത്തുള്ള ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയെ കണ്ടു ചൊദിച്ചു. ആ ചേട്ടന്‍ നമ്മുടെ വീടിന്റെ അടുത്തുള്ളതാണോ..? അവന്‍ ചിരിച്ചു കൊണ്ടു ചോദിച്ചു നീ എന്താ ഈ ലോകത്ത് ഒന്നും അല്ലേ? നിനക്ക് മനസ്സിലായില്ലേ ആളിനെ..? നമ്മുടെ ‘മേച്ച’ ശരിക്കും!!! അമ്മച്ചി സത്യം ഞാന്‍ ഞെട്ടിപ്പോയി. അപ്പൊള്‍ ആണു ആ പയ്യന്‍ പറയുന്നതു കുട്ടന്‍ ചേട്ടന്‍ എവിടെ അറിയപ്പെടുന്ന ഒരാള്‍ ആണു എന്നു്‌. കോളേജ്ജിലെ പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകളുടെ എല്ലാം നേതാവും ആണു മേച്ച. സംഭവം ശരിയാണു..എസ്സ്.എഫ്.ഐ യുടെ ജാഥ വരുമ്പൊള്‍ അതിന്റെ മുന്‍പില്‍ മേച്ചയുണ്ടു. കെ.എസ്സ്.യു ന്റെ ജാഥ വരുമ്പൊള്‍ അതിന്റെയും കൂടെയുണ്ടു. ഞാന്‍ സന്തോഷവാന്‍ ആയി.. മേച്ചയുടെ ശക്തിയെ കുറിച്ച് അന്വേഷിച്ചപ്പൊള്‍... "മേച്ച വേണു". കോളേജ്ജിലെ അറിയപ്പെടുന്ന ഒരു “ഔട്ട് സൈഡ് വിദ്യാര്‍ത്ഥി” ആണു. പെണ്‍കുട്ടികളുടെ മാനത്തിനു വിലപറയുന്ന സ്വഭാവം ആണു്‌ അദ്ദെഹത്തേ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചതു്‌. രാവിലെ കോളേജ്ജില്‍ വന്ന ഉടന്‍ തന്നെ കുട്ടണ്ണന്‍ ഏതെങ്കിലും സംഘടനയുടെ പേരില്‍ ഒരു പിരിവു്‌ നടത്തും. ഉച്ചതിരിഞ്ഞുള്ള ചീട്ടു കളിക്കും. ഭക്ഷണത്തിനും ഉള്ള കാശ്. അതു കഴിഞ്ഞല്‍ ഏതെങ്കിലും പെണ്‍കുട്ടികള്‍ കൂട്ടമായി നില്ക്കുന്ന ബ്ലൊക്കില്‍ പോയി അവരെ ശല്യം ചെയ്യുക. ഈ മാതിരി പരിപാടികള്‍ക്ക് ശേഷം ഏതെങ്കിലും കാശുള്ള പിള്ളരെ ആരെയെങ്കിലും വിട്ടു വിരട്ടിക്കുക. എന്നിട്ടു അതില്‍ ഇടപെട്ടു പ്രശ്നും കോമ്പ്രമൈസ്സ് ആക്കുക.. തൊട്ടടുത്ത ദിവസം അവരുടെ കൈയ്യില്‍ നിന്നു ഒരാഴ്ചത്തേക്കുള്ള കാശ് സംഘടുപ്പിക്കുക.. ഇതൊക്കെ ആണു ഈ മഹാന്റെ ദൈനം ദിന രീതികള്‍.


ഞാന്‍ ഉടന്‍തന്നെ മേച്ചയുടെ അടുത്ത് പാഞ്ഞെത്തി… കുട്ടാണ്ണാ!!!!!എന്നു ഉറക്കെ വിളിച്ചു. എന്നെ പരിചയമില്ലത്ത രീതിയില്‍ ഒന്നു നോക്കി..... ഞാന്‍ ഒരു നിമിഷം സ്തബ്ദനായിപ്പോയി. ഈ സമയത്തിനുള്ളില്‍ ആരുടെയോ ബൈക്കില്‍ കയറി മേച്ച പോയിക്കഴിഞ്ഞു.. വൈകും നേരം ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ ഈ മഹത് വക്തി വീട്ടില്‍ ഇരിപ്പുണ്ടു്‌. ഞാന്‍ ഒന്നും മിണ്ടാതെ എന്തെ റൂമിലെക്ക് കയറിപ്പൊയി. കുറച്ചു കഴിഞ്ഞു. ഏന്റെറൂമില്‍ വന്നു പറഞ്ഞു "നിന്നെ ഞാന്‍ അവിടെ വെച്ചു കണ്ടു എന്റെ അനുജന്‍ ആണു എന്നു പറഞ്ഞു ആരെയെങ്കിലും പരിചയപ്പെടുത്തിയിരുന്നെങ്കില്‍ ഇന്നു നീ അടികൊണ്ടു നാശം ആയേനെ…. കാര്യം തിരക്കിയപ്പൊള്‍ അല്ലേ അറിയുന്നതു. മേച്ച വേണു വിനെ അന്വേഷിച്ചു ഏതോ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നു ആളു വന്നതാണു എന്നു. ഭാഗ്യത്തിനു അയാളോടു തന്നെ ആണു വന്നവര്‍ ചോദിച്ചതു വേണു ആരാ എന്നു. ഈ സമയത്താണു. ഞാന്‍ കുട്ടാണ്ണാ അന്നു വിളിച്ചു ചെല്ലുന്നതു.അല്ലങ്കില്‍ പോലീസ് സ്റ്റേഷനിലെ നടയടി മാതിരി. എനിക്കും കിട്ടിയേനേ ഇറച്ചി വെട്ടുന്ന കൈ കൊണ്ടുള്ള അടി. കുട്ടന്‍ ചേട്ടനു പെട്ടന്നു അങ്ങനെ ഒരു ബുദ്ധി തൊന്നിയതില്‍ ദൈവത്തിനു നന്ദി.

അന്വേഷിച്ചു വന്നവരെക്കുറിച്ചു തിരക്കി അറിഞ്ഞ കുട്ടണ്ണന്‍ പിന്നെ പൊങ്ങിയതു തമിഴ് നാട്ടിലെ ഏതോ കുഗ്രാമത്തിലയിരുന്നു. ഏകദേശം ഒരു വര്‍ഷത്തോളം അവിടെ ആയിരുന്നു.
കുട്ടന്‍ ചേട്ടാ തന്നെ ഒന്നു സമ്മതിക്കണം!!!!!!!!!!

2 comments:

O¿O (rAjEsH) said...

എന്നാലും ഇത്ര ക്രൂരത പാടില്ല!

അനൂപ് അമ്പലപ്പുഴ said...

“കേരളത്തിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു സരസ്വതി ക്ഷേത്രം ആയിരുന്നു ഈ കലാലയം“ അപ്പോ ഇപ്പം അല്ലേ?. മത്രമല്ല ഈ അഭിപ്രായം ശരിയുമല്ല